Saturday, April 4, 2009

ഒരുആത്മകവിത

മൃഗ ഭോഗിയുടെ
ഒന്നാം കുമ്പസാരം പോലെ
ചിലതൊക്കെ
ഓര്‍മ്മിക്കപ്പെടേണ്ടതായ് ഉണ്ടു
എഴുതി സൂക്ഷിക്കാം
എന്ന് നിനച്ചിട്ടും
മരന്നകന്നവ
മന ക്കോണിലെവിടെയും
പറ്റിടിപ്പിടിചചിട്ടില്ലെന്നതാണ്
ഏറെ നേര് .
ഇരയുടെ മുടിയിഴകളില്‍
ചൂണ്ടകോര്‍ത്തു വിതറിയ
പാതിരാ പോലെ
പേടി പിടുങ്ങിയ
ചില നേരങ്ങള്‍
കൂകിക്കിതച്ചെത്തുന്നുന്ട്.
സ്നേഹിതയുടെ മാറിന്‍ മറവിലിരുന്ന്
ദുഷിച്ച സ്നേഹം
ഊടിയെടുക്കുമ്പോള്‍
പറയാന്‍ മറന്ന

പലതും
നുരഞ്ഞു പോന്തുന്നുണ്ട്
കാമവും കണ്ണീരും
ഇടകലര്‍ന്നു
ഓരോ ചരിവും
ഒലിച്ചിറങ്ങുന്നുണ്ട്.
നേരുപരതിയകലുംപോഴും
ഉള്ളുലുക്കിയൊരു
ജലാശയം

അറിയാതെ കമരുന്നുണ്ട് .

എം.സങ്

No comments:

Post a Comment