അന്നൊരു വേനല്‍ക്കാലം
കശുമാവുകള്‍ തോറും
വാനരന്‍ മാരെ പോലെ
ചാഞ്ചാടുംബാല്യോല്‍സവം!
"ഒരുവന്‍ ചോദിക്കുന്നു
ആവുമോ നിനക്കിന്നു
നീറിന്‍റെ പിന്‍ഭാഗത്തെ
നെറ്റിയില്‍ പതിപ്പിക്കാന്‍ "
ഒട്ടുമേ വൈകീടാതെ
അവന്‍ ചൊന്നതു പോലെ
നെറ്റിയില്‍ പതിപ്പിച്ചു
ഉറുമ്പിന്‍ അമ്ലാംശത്തെ.
നീറ്റലും പുകച്ചിലും
ഏറിടും നേരത്തുമാ
കുരങ്ങന്‍ ചോദിച്ചുടന്‍
'ദൈവത്തെ കണ്ടോടാ നീ'.
എം.സങ്
No comments:
Post a Comment